ഇന്ത്യയില്‍ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം കൂടി വരികയാണ്. അതോടൊപ്പം വിദ്യാഭ്യാസ മേഖലയിലേക്കും ഇത്തരം പ്രശ്നങ്ങള്‍ വളര്‍ത്തുകയാണ്. കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പുറമേയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത്തരം വര്‍ഗീയ ലഹളകള്‍ പടര്‍ന്നു പിടിക്കുന്നത്. ഇന്ത്യൻ ഭരണഘടന നേരിടുന്ന
കോവിഡ് മഹാമാരി അവസാനിക്കുമ്പോൾ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു.
നവ മുതലാളിത്തത്തിന്‍റെ പരാജയം തന്നെയാണ് കൊറോണ വൈറസ് വ്യാപ്തി കാണിക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞ ചോംസ്കി അതി നിര്‍ണ്ണായകമായ മേഖലകളെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിയെ തന്‍റെ അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു